കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമ്മേളനം നടത്തുമെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി

കർശന കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സി.പി.എം സമ്മേളനം നടത്തുന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും വിമർശനമുന്നയിച്ചിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കലക്ടർ പിന്നീട് പിൻവലിച്ചത് സി.പി.എം സമ്മേളനം നടത്താൻ വേണ്ടിയാണെന്നും ആരോപണമുയർന്നിരുന്നു.

Update: 2022-01-21 04:04 GMT

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സമ്മേളനം നടത്തുന്നതെന്ന് സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ. 185 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തോട് അനുബന്ധിച്ചുള്ള മറ്റെല്ലാ പരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച സമ്മേളനം സമാപിക്കും.

നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയിൽ മികച്ച വിജയം നേടാനായത് ജില്ലാ കമ്മിറ്റിക്ക് അനുകൂലമാവും. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയിൽ വിമർശനമുയരുമെന്നാണ് സൂചന.

അതിനിടെ കർശന കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും സി.പി.എം സമ്മേളനം നടത്തുന്നതിനെതിരെ കോൺഗ്രസും ബി.ജെ.പിയും വിമർശനമുന്നയിച്ചിരുന്നു. ജില്ലയിൽ പൊതുപരിപാടികൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം കലക്ടർ പിന്നീട് പിൻവലിച്ചത് സി.പി.എം സമ്മേളനം നടത്താൻ വേണ്ടിയാണെന്നും ആരോപണമുയർന്നിരുന്നു. എന്നാൽ ആരുടെയും സമ്മർദമില്ലെന്നും പുതിയ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം റദ്ദാക്കിയതെന്നുമാണ് കലക്ടറുടെ വിശദീകരണം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News