കോൺഗ്രസ്സ് ഹൈക്കമാൻഡുമായുള്ള ചർച്ച; മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ ശശി തരൂർ മടങ്ങി

സോണിയാഗാന്ധി,രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി

Update: 2025-02-18 14:41 GMT

ന്യൂഡൽഹി: മോദി-ട്രംപ് കൂടിക്കാഴ്ചയെ പ്രശംസിച്ചതിനും ലേഖന വിവാദത്തിനും പിന്നാലെ ശശി തരൂരിനെ വിളിപ്പിച്ച് ഹൈക്കമാൻഡ്. സോണിയാഗാന്ധി,രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്ക് ശേഷം ശശി തരൂർ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെയാണ് മടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിലാണ് കേരളത്തിലെ വ്യവസായ വകുപ്പിനെ പ്രശംസിച്ച് തരൂരിന്റെ ലേഖനം പുറത്തുവരുന്നത്. ഇതിന് പിന്നാലെ കേരളത്തിൽ പൊല്ലാപ്പിലായിരുന്നു കോൺഗ്രസ്സ് നേതൃത്വം. പ്രതിപക്ഷ നേതാവും സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളും തരൂരിനെ തള്ളി രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതാക്കൾ തന്നെ തരൂർ രാജി വെക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധി നേരിട്ട് ശശി തരൂരുമായി കൂടിക്കാഴ്ച്ചക്ക് ആവശ്യപ്പെട്ടത്. ഇന്ന് വൈകുന്നേരം 5:20 ഓടെ തുടങ്ങിയ കൂടിക്കാഴ്ച്ച 6:20 ഓടെ കൂടിക്കാഴ്ച്ച അവസാനിക്കുകയും അതിനുശേഷം ഇരുവരും മാലികാർജ്ജുൻ ഖാർഗെയുടെ വസിതിയിലെത്തുകയും ഖാർഗെയുമായി കൂടിക്കാഴ്ച്ച നടത്തിയെന്നുമാണ് വിവരം. തരൂരിനെ അനുനയിപ്പിച്ച് ഒപ്പം കൊണ്ടുപോകാൻ തന്നെയാവും കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം.

Advertising
Advertising

തരൂരുമായുള്ള കൂടിക്കാഴ്ച്ചക്ക് പിന്നാലെ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കെ.സി വേണുഗോപാൽ എന്നിവരും ചർച്ച നടത്തി. ലേഖന വിവാദത്തിൽ കേരളത്തിലെ നേതൃത്വം കടുത്ത അതൃപ്തിയിലായിരുന്നു.

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News