ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്‌; എംജി സർവകലാശാല വിസിയും വിശദീകരണം നല്‍കി

രണ്ട് വിസിമാരും ഒരു മുൻ വിസിയും ഇതിനകം ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്

Update: 2022-11-04 03:25 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് എംജി സർവകലാശാല വിസിയും ഗവർണർക്ക് വിശദീകരണം നൽകി. ഹിയറിങ്ങിന് അവസരം നല്‍കണമെന്നാണ് നല്‍കിയ വിശദീകരണം.

രണ്ട് വിസിമാരും ഒരു മുൻ വിസിയും ഇതിനകം ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. കേരള സർവകലാശാല വി.സിയായിരുന്ന ഡോ. വി.പി. മഹാദേവൻ പിള്ള കഴിഞ്ഞദിവസമായിരുന്നു ഗവർണർക്ക് വിശദീകരണം നൽകിയത്.വി.സിയാകാൻ വേണ്ട യോഗ്യതകൾ തനിക്കുണ്ടെന്നും സ്ഥാനത്തേക്ക് എത്തിയത് ചട്ടപ്രകാരമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

മുമ്പ് സംസ്ഥാനത്തെ ഒമ്പത് സർവകലാശാല വി.സിമാരോടാണ് ഗവർണർ രാജിയാവശ്യപ്പെട്ടിരുന്നത്. കേരള സർവകലാശാല, എംജി സർവകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സർവകലാശാല, കണ്ണൂർ സർവകലാശാല, എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് സർവകലാശാല, മലയാളം സർവകലാശാല വി.സിമാരോടാണ് രാജിയാവശ്യപ്പെട്ടത്.

നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുൽ സാങ്കേതിക സർവകലാശാല വി.സി നിയമനം മുമ്പ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. വി.സി നിയമനത്തിന് ഒരു പേര് മാത്രമാണ് സെർച്ച് കമ്മിറ്റിക്ക് മുന്നിൽ വെച്ചതെന്നും ഇത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമനം കോടതി റദ്ദാക്കിയത്. ഈ വിധി ആയുധമാക്കിയാണ് ഗവർണർ ഒമ്പത് സർവകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ടത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News