'ജീവിക്കാന്‍ നിര്‍വാഹമില്ല'; സി.ഐക്ക് ശബ്ദസന്ദേശമയച്ച് സ്ത്രീ ജീവനൊടുക്കി

ആക്കുളം സ്വദേശി വിജയകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2023-02-13 12:57 GMT
Advertising

തിരുവനന്തപുരം: ഉള്ളൂരിൽ സി.ഐക്ക് ശബ്ദസന്ദേശമയച്ച് സ്ത്രീ ജീവനൊടുക്കി. ആക്കുളം സ്വദേശി വിജയകുമാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ ക്ഷേത്രം ഭാരവാഹികളുമായി വിജയകുമാരിക്ക് അതിർത്തി തർക്കമുണ്ടായിരുന്നു.

ഭാരവാഹികൾ സ്ത്രീയെ മർദിച്ചെന്ന കുറിപ്പും കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ച്ചയാണ് വിജയകുമാരിയെ വീടിന് പിന്നാമ്പുറത്തെ ഷെഡിൽൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് തൊട്ടുമുമ്പ് മെഡിക്കൽ കോളേജ് സി.ഐക്ക് അയച്ച ശബ്ദസന്ദേശമാണിപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും താൻ നിസ്സായണെന്നും അതിനാൽ ഇനി മുന്നോട്ട് പോകാനാവില്ലെന്നും ശബ്ദസന്ദേശത്തിൽ പറയുന്നു. വിജയകുമാരിയുടെ വീടിനോട് ചേർന്നുള്ള അതിർത്തി കല്ല് ക്ഷേത്ര ഭാരവാഹിയായ അശോകൻ പിഴിതുമാറ്റുകയും ഈ സമയത്ത് അവിടെയെത്തിയ വിജയകുമാരിയെ ഇത് തടയാൻ ശ്രമിച്ചു. തുടർന്ന് ഇവർക്ക് വലിയ തോതിൽ മർദനമേറ്റു. മൺവെട്ടി കൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു.

പിന്നീട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്‌തെങ്കിലും പ്രധാന പ്രതിയായ അശോകനെ കസ്റ്റഡിയിലെടുത്തില്ല. ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയ ശേഷവും ഇവർക്കെതിരെ ആക്രമണം തുടർന്നു. തുടർന്ന് ജീവിക്കാൻ ഒരു മാർഗവുമില്ലെന്ന് പറഞ്ഞാണ് ഇവർ ഓഡിയോ സന്ദേശമയച്ച് ജീവനൊടുക്കിയത്.

Full View

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News