പ്രതിപക്ഷനേതാവ് ബിജെപി തന്ത്രത്തിന് കൂട്ടുനിൽക്കുന്നു; ലീഗിന്റെ ശബ്ദം വ്യത്യസ്തമെന്ന് മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഈ തന്ത്രത്തിന് കൂട്ടുനിൽക്കുമ്പോൾ ലീഗിന്റെ ശബ്ദം വ്യത്യസ്തമാണെന്നും അവർ ഇതിലെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Update: 2022-10-24 08:09 GMT

പാലക്കാട്: പ്രതിപക്ഷനേതാവ് ബിജെപി തന്ത്രത്തിന് കൂട്ടുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘ്പരിവാറിന് അഴിഞ്ഞാടാനുള്ള കളങ്ങളായി സർവകലാശാലകളെ മാറ്റിക്കൊടുക്കലാണ് ഗവർണറുടെ ലക്ഷ്യം. ഇത് കാണാൻ കഴിയുന്നവർ യുഡിഎഫിൽ പോലുമുണ്ട്. പ്രതിപക്ഷ നേതാവ് ബിജെപിയുടെ ഈ തന്ത്രത്തിന് കൂട്ടുനിൽക്കുമ്പോൾ ലീഗിന്റെ ശബ്ദം വ്യത്യസ്തമാണെന്നും അവർ ഇതിലെ രാഷ്ട്രീയം തിരിച്ചറിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് മറുപടി പറയാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ജെഎൻയുവിലും ഹൈദരാബാദ് സർവകലാശാലയിലും ഒക്കെ സംഘ്പരിവാർ ഇടപെട്ടത് നമ്മൾ കണ്ടതാണ്. ഇവിടെ സർവകലാശാലകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളേയും അതുമായി ചേർത്തു വായിക്കേണ്ടതുണ്ട്. ഇത് കൂട്ടിവായിക്കാത്തവർ വലിയ രാഷ്ട്രീയ അബദ്ധത്തിലേക്കാണ് എടുത്തു ചാടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം വി.സിമാർക്ക് രാജിവെക്കാൻ ഗവർണർ അനുവദിച്ച സമയം അവസാനിച്ചെങ്കിലും ഒരു വി.സി പോലും രാജിവെക്കാൻ തയ്യാറായിട്ടില്ല. ഗവർണറുടെ നിർദേശം അമിതാധികാര പ്രയോഗമാണെന്ന് ചൂണ്ടിക്കാട്ടി വി.സിമാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. അവധി ദിവസമായതിനാൽ വൈകീട്ട് പ്രത്യേക സിറ്റിങ് നടത്തി കോടതി ഹരജി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News