വൈറ്റിലയിൽ കൊല്ലപ്പെട്ട സുധ ബേബി നേരിട്ടത് ക്രൂരമർദനം

ബന്ധം പുറത്തറിയിക്കുമെന്ന് ഭീഷണിയെ തുടർന്നാണ് കൃത്യം ചെയ്തതെന്നാണ് പ്രതിയുടെമൊഴി

Update: 2026-02-25 08:02 GMT

കൊച്ചി: വൈറ്റിലയിൽ കൊല്ലപ്പെട്ട സുധ ബേബി നേരിട്ടത് ക്രൂരമര്‍ദനമെന്ന് കണ്ടെത്തല്‍. വഴക്കിനിടെ പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചു . ബഹളം വച്ചതോടെ വായും മൂക്കും അമര്‍ത്തിപ്പിടിക്കുകയും ചെയ്തതായി പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന വൈറ്റില ഫ്ലൈ ഓവറിന് താഴെ പ്രതി ഷാജിയുമായി തെളിവെടുപ്പ് നടത്തി.

കഴിഞ്ഞദിവസം നടന്ന ചോദ്യം ചെയ്യലിൽ തന്നെ പ്രതി കുറ്റം സമ്മതിച്ചിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഷാജിയുടെ മൊഴി. ക്രൂരമായ കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സുധയുടെ മുഖത്ത് പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. കരിങ്കല്ലിലേക്ക് വീണ സുധയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബഹളം വച്ചതോടെ മുഖവും വായയും അമർത്തിപ്പിടിച്ചു. ആത്മഹത്യാ ആണെന്ന് തോന്നിപ്പിക്കാൻ ആണ് റെയിൽവേ ട്രാക്കിൽ മൃതദേഹം ഇട്ടതെങ്കിലും, പണിതീരാത്ത ട്രാക്ക് ആയതിനാൽ കൊലപാതകം ആണെന്ന് പൊലീസിന് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി. കൃത്യം നടത്തിയത് എങ്ങനെയാണെന്ന് തെളിവെടുപ്പിൽ പ്രതി വിശദീകരിച്ചു.

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് തന്നെ പിടികൂടിയിരുന്നു. ബന്ധം പുറത്തറിയിക്കുമെന്ന് ഭീഷണിയെ തുടർന്നാണ് കൃത്യം ചെയ്തതെന്നാണ് പ്രതിയുടെമൊഴി. ഷാജിയെ ഉടൻ കോടതിയിൽ ഹാജരാക്കും

 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News