ഗില്ലിന് അര്‍ധസെഞ്ച്വറി; ഇന്ത്യ പിടിമുറുക്കുന്നു

ഇന്ത്യക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി

Update: 2023-03-11 07:28 GMT

അഹ്മദാബാദ്: അഹ്മദാബാദ് ടെസ്റ്റ് ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ മികച്ച നിലയില്‍. കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയ ഓസീസിനെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന ഇന്ത്യ അവസാനം വിവരം ലഭിക്കുമ്പോള്‍  ഒരു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലും 28 റണ്‍സുമായി ചേതേശ്വര്‍ പുജാരയുമാണ് ക്രീസില്‍. 35 റണ്‍സെടുത്ത നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 

മൂന്നാം ദിനം കളിയാരംഭിച്ച ഇന്ത്യ കരുതലോടെയാണ് തുടങ്ങിയത്.  20 ാം ഓവറിലാണ് നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായത്. കുന്‍മാന്‍റെ പന്തില്‍ ലബൂഷെയ്ന് ക്യാച്ച് നല്‍കിയാണ് നായകന്‍റെ മടക്കം. വിക്കറ്റ് നഷ്ടമായെങ്കിലും രോഹിത് ശർമയെ തേടി ഒരു വമ്പൻ റെക്കോർഡെത്തി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 17,000 റൺസെന്ന റെക്കോർഡാണ് രോഹിത് ശർമ സ്വന്തമാക്കിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററാണ് രോഹിത് ശർമ. 

Advertising
Advertising

ക്യാപ്റ്റന്‍ മടങ്ങിയതിന് ശേഷം പുജാരയെ കൂട്ട് പിടിച്ച് സ്കോര്‍ ബോര്‍ഡ് ഉയര്‍‌ത്തിയ ഗില്‍ 90 പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. 72 റണ്‍സുമായി പുറത്താകാതെ ഗില്‍ ക്രീസിലുണ്ട്. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News