ക്ലിക്കായി ഹെഡും അഭിഷേകും ; ഹൈദരബാദിന് 65 റൺസിന്റെ ഗംഭീര ജയം
കൊൽക്കത്ത : ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ കൊൽക്കത്തക്കെതിരെ 65 റൺസിന്റെ വമ്പൻ ജയവുമായി സൺറൈസേഴ്‌സ് ഹൈദരബാദ്. തങ്ങൾ ഉയർത്തിയ 226 ടോട്ടൽ ചേസ് ചെയ്ത കൊൽക്കത്തയെ ഹൈദരബാദ് 16 ഓവറിൽ 161 റൺസിൽ എറിഞ്ഞിട്ടു. ജയദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ടോസ് നേടിയ കെകെആർ ഹൈദരബാദിനെ ആദ്യം ബാറ്റിങിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തിളങ്ങാതെ പോയ ട്രാവിസ് ഹെഡും 46 (21) അഭിഷേക് ശർമയും 48 (21) ഹൈദരബാദിന് മികച്ച തുടക്കം നൽകി. മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷൻ അതിവേഗം പുറത്തായെങ്കിലും ഹെൻറിച്ച് ക്ലാസ്സാന്റെ അർധ സെഞ്ച്വറി ഹൈദരബാദ് സ്‌കോർ ബോർഡ് ചലിപ്പിച്ചു. 24 പന്തിൽ 39 റൺസുമായി നിതീഷ് റെഡ്ഢി മികച്ച പിന്തുണ നൽകി. 4 വിക്കറ്റ് വീഴ്ത്തിയ ബ്ലസിങ് മുസറബാനിയാണ് ഹൈദരബാദിനെ 250ന് മുലകളിൽ പോവാതെ പിടിച്ചു നിർത്തിയത്.
മറുപടി ബാറ്റിങ്ങിൽ ഫിൻ അലൻ മികച്ച തുടക്കം നൽകിയെങ്കിലും കെകെആർ നിരയിൽ ആർക്കും തന്നെ വേണ്ടത്ര പിന്തുണ നൽകാനായില്ല. അർധ സെഞ്ച്വറി കുറിച്ച അങ്കികൃഷ് രഘുവൻശിയും റിങ്കു സിങ്ങും ചെറിയ ചെറുത്തുനിൽപ്പുകൾ നടത്തിയെങ്കിലും വിലപ്പോയില്ല. ഹൈദരബാദിന് വേണ്ടി ജയദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റും ഇഷാൻ മലിംഗ നിതീഷ് റെഡ്ഢി എന്നിവർ ഓരോ വിക്കറ്റും നേടി.
ജയത്തോടെ 2 പോയിന്റ് സ്വന്തമാക്കിയ ഹൈദരബാദ് പട്ടികയിൽ ആറാം സ്ഥാനത്താണ്.