സാവിയുടെ മധുര പ്രതികാരം;മാഡ്രിഡിന്റെ തട്ടകത്ത് ബാർസയുടെ വെടിക്കെട്ട്

ഇരട്ട ഗോളുകളുമായി പിയറെ-എമെറിക്ക് ഒബമയാങ്ങാണ് ബാഴ്സലോണയുടെ വിജയത്തിന്റെ അമരത്ത് നിന്നത്

Update: 2022-03-21 03:06 GMT
Editor : Dibin Gopan | By : Web Desk

ലാലിഗയിലെ സൂപ്പർ എൽ ക്ലാസിക്കോയിൽ മാഡ്രിഡിന് നാണംകെട്ട തോൽവി. സ്വന്തം മൈതാനത്ത് അനായാസം ജയിച്ചുകയറാൻ ഇറങ്ങിയ റയലിന്റെ നെഞ്ചത്ത് ബാർസ അടിച്ചുകയറ്റിയത് നാല് ഗോളുകൾ. ബാർസയുടെ പരിശീലകനായി സാവി ഹെർണാണ്ടസ് എത്തിയതിന് ശേഷമാണ് തകർന്നുകിടന്ന ബാർസ തിരിച്ചുവരവിന്റെ പാതയിലേക്കെത്തിയത്.ഒക്ടോബർ 21 ന് നടന്ന ആദ്യ എൽ ക്ലാസിക്കോയിൽ ബാർസയുടെ മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾ റയൽ ജയിച്ചിരുന്നു.

ഇരട്ട ഗോളുകളുമായി പിയറെ-എമെറിക്ക് ഒബമയാങ്ങാണ് ബാഴ്സലോണയുടെ വിജയത്തിന്റെ അമരത്ത് നിന്നത്. ഒബമയാങ്ങിന് പുറമേ റൊണാൾഡ് അറാഹോയും ഫെറാൻ ടോറസുമാണ് ഗോളുകളടിച്ചത്. പരീശിലകൻ സാവിയുടെ കീഴിൽ വരവാണ് തിരിച്ചുവരവാണ് ബാഴ്സലോണ നടത്തിയിരിക്കുന്നത്.മറുവശത്ത് കരീം ബെൻസിമ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ക്ലാസിക്കോയിൽ നാണംകെട്ട തോൽവിയാണ് വഴങ്ങിയത്.

Advertising
Advertising

ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകളുടെ ലീഡ് നേടി ബാഴ്സലോണ മത്സരം വരുതിയിലാക്കി. മത്സരത്തിന്റെ 29-ാം മിനുട്ടിൽ ഒബമയാങ്ങിലൂടെയാണ് ബാഴ്സലോണ ആദ്യ ഗോൾ നേടിയത്. കുർതോയെ നോക്കുകുത്തിയാക്കി ഡെംബെലെ നൽകിയ പന്ത് ഒബമയാങ്ങ് റയലിന്റെ വലയിലെത്തിച്ചു. വൈകാതെ തന്നെ അറാഹുവോയിലൂടെ ബാഴ്സലോണ ലീഡുയർത്തി.

രണ്ടാം പകുതിയിൽ റയൽ മാറ്റങ്ങളുമായി എത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോറസിന്റെ ഗോൾ പിറന്നു. അലാബയുടെ പിഴവ് മുതലെടുത്ത ബാഴ്സലോണ ടോറസിലൂടെ ഗോളടിച്ചു. അധികം വൈകാതെ റയലിന്റെ അവസാനത്തെ ആണിയും ബാഴ്സലോണയടിച്ചു. പിക്വെയുടെ ലോംഗ് ഫ്രീകിക്ക് വാങ്ങിയ ടോറസ് ഒബ്മയാങ്ങിന് ഗോളടിക്കാൻ അവസരമൊരുക്കി.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News