സലായ്ക്കും ഫിർമിനോയ്ക്കും ഡബിള്‍; പോർട്ടോയെ ഗോള്‍മഴയില്‍ മുക്കി ലിവർപൂൾ

ഈ സീസണില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന സലാഹ് തന്നെയാണ് ലിവര്‍പൂളിന് ആദ്യ ലീഡ് നേടിക്കൊടുത്തത്.

Update: 2021-09-29 02:01 GMT
Advertising

പോര്‍ട്ടോയെ ഗോള്‍മഴയില്‍ മുക്കി ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയം. ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം സലാഹും ബ്രസീലിയൻ താരം ഫർമീനോയുമാണ് പോര്‍ട്ടോയുടെ ഹോംഗ്രൌണ്ടില്‍ ചെന്ന് വെടിക്കെട്ട് നടത്തിയതിന് ചുക്കാന്‍ പിടിച്ചത്. ഇരുവരും രണ്ട് ഗോള്‍ വീതം കണ്ടെത്തിയ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു ലിവര്‍പൂളിന്‍റെ വിജയം. ജയത്തോടെ ലിവർപൂൾ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി.

ഈ സീസണില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന സലാഹ് തന്നെയാണ് ലിവര്‍പൂളിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. 18ആം മിനുട്ടിലായിരുന്നു സലാഹിന്‍റെ ആദ്യ ഗോള്‍. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍മാത്രം ബാക്കി സാദിയോ മാനെ ലിവര്‍പൂളിന്‍റെ ലീഡ് രണ്ട് ഗോളാക്കി ഉയര്‍ത്തി. വലതു വിങ്ങിൽ നിന്ന് മിൽനർ നൽകിയ പാസിലായിരുന്നു മാനെയുടെ ഗോള്‍.

രണ്ടാം പകുതിയുടെ അറുപതാം മിനുട്ടിൽ സലാഹ് വീണ്ടും വലകുലുക്കി. കർടിസ് ജോൺസിന്‍റെ പാസില്‍ നിന്നായിരുന്നി സലാഹിന്‍റെ രണ്ടാം ഗോൾ പിറന്നത്. താരത്തിന്‍റെ ചാമ്പ്യൻസ് ലീഗിലെ മുപ്പത്തിയൊന്നാം ഗോളായിരുന്നു ഇത്. മൂന്ന് ഗോള്‍ ലീഡിലെത്തിയ ലിവര്‍പൂളിന് മറുപടിയായി 74 ആം മിനുട്ടില്‍ പോര്‍ട്ടോയുടെ ആശ്വാസ ഗോളെത്തി. മെഹ്ദി താരേമിയാണ് പോര്‍ട്ടോയുെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്. പിന്നീട് 77ആം മിനുട്ടിലും 81ആം മിനുട്ടിലും ഫർമീനോയുടെ ഗോളുകൾ കൂടിയെത്തിയതോടെ ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News