മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവറുടെ വരുമാനമറിഞ്ഞ് അമ്പരന്ന് യാത്രക്കാരൻ; വിഡിയോ വൈറൽ

മുംബൈ നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടയിൽ ഒരു ഓട്ടോ ഡ്രൈവർ തന്റെ വരുമാനത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്

Update: 2026-04-02 11:03 GMT

മുംബൈ: മുംബൈ നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടയിൽ ഒരു ഓട്ടോ ഡ്രൈവർ തന്റെ വരുമാനത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തന്റെ ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത യുവാവിനോടാണ്, ദിവസം ഏകദേശം 2,500 രൂപ താൻ സമ്പാദിക്കുന്നുണ്ടെന്ന് ഡ്രൈവർ വെളിപ്പെടുത്തിയത്. ഇന്ധനച്ചെലവ് കഴിച്ച് ബാക്കിയുള്ള തുകയാണിതെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഈ കണക്കനുസരിച്ച് നോക്കുകയാണെങ്കിൽ, ഒരു മാസം മുപ്പത് ദിവസവും ജോലി ചെയ്താൽ ഏകദേശം 75,000 രൂപയോളം ഇദ്ദേഹത്തിന് വരുമാനമായി ലഭിക്കും. മുംബൈ പോലെ അവസരങ്ങളുള്ള നഗരത്തിൽ കഠിനാധ്വാനം ചെയ്യാൻ മനസുണ്ടെങ്കിൽ പണം സമ്പാദിക്കാൻ പ്രയാസമില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. നഗരത്തിൽ പണം മഴപോലെ പെയ്യുന്നുണ്ടെന്നും അത് എങ്ങനെ നേടിയെടുക്കണമെന്ന് അറിഞ്ഞിരിക്കണമെന്നും ഡ്രൈവർ വിഡിയോയിൽ പറയുന്നുണ്ട്.

Advertising
Advertising

വിഡിയോ പകർത്തിയ യുവാവ് ഈ വരുമാനം കേട്ട് അമ്പരക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഉന്നത വിദ്യാഭ്യാസം നേടി ജോലിയിൽ പ്രവേശിച്ചപ്പോൾ പോലും തനിക്ക് ഇത്രയും വലിയ തുക ശമ്പളമായി ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം ആശ്ചര്യത്തോടെ പറയുന്നു. വിഡിയോ വൈറലായതോടെ, കോർപറേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന പലരേക്കാളും മികച്ച രീതിയിൽ ഇത്തരം മേഖലകളിൽ ഉള്ളവർ സമ്പാദിക്കുന്നുണ്ടെന്ന അഭിപ്രായവുമായി നിരവധി പേർ രംഗത്തെത്തി.

അതേസമയം, ഈ വരുമാനത്തിന് പിന്നിലെ കഠിനാധ്വാനത്തെക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. മുംബൈയിലെ കടുത്ത ചൂടിലും ട്രാഫിക്കിലും മണിക്കൂറുകളോളം പണിയെടുത്താൽ മാത്രമേ ഇത്തരമൊരു തുക മാറ്റിവെക്കാൻ സാധിക്കൂ എന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഒരു വൈറ്റ് കോളർ തൊഴിലാളിക്ക് ലഭിക്കുന്ന സാമൂഹിക പദവി ഇത്തരം കഠിനാധ്വാനികൾക്ക് ലഭിക്കുന്നില്ല എന്ന കാര്യവും ഈ വാർത്തയോടൊപ്പം ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News