സൗദിയിൽ വിനോദ മേഖലയിലെ നിക്ഷേപത്തിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി കണക്കുകൾ

ഈ വർഷം ഇതുവരെയായി 5310 കൊമേഴ്ഷ്യൽ രജിസ്ട്രേഷനുകൾ ഈ മേഖലയിൽ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

Update: 2022-04-29 16:24 GMT

റിയാദ്: സൗദിയിൽ വിനോദ മേഖലയിലെ നിക്ഷേപങ്ങളിൽ അതിവേഗ വളർച്ച തുടരുന്നതായി റിപ്പോർട്ട്. ഈ വർഷം ഇതുവരെയായി വിനോദ മേഖലയിൽ അയ്യായിരത്തിലധികം കൊമേഴ്ഷ്യൽ രജിസ്ട്രേഷനുകൾ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിന് മൂവായിരത്തിലധികം ലൈസൻസുകളും അനുവദിച്ചു.

രാജ്യത്ത് വിനോദ മേഖലയിലെ നിക്ഷേപങ്ങളിൽ വലിയ വർധനവ് രേഖപ്പെടുത്തി വരുന്നതായാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഇതുവരെയായി 5310 കൊമേഴ്ഷ്യൽ രജിസ്ട്രേഷനുകൾ ഈ മേഖലയിൽ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. അമ്യൂസ്മെന്റ് പാർക്കുകൾ ആരംഭിക്കുന്നതിന് 683ഉം, എന്റർടൈൻമെന്റ് സെന്ററുകൾ ആരംഭിക്കുന്നതിന് 1351ഉം, വിനോദ പരിപാടികൾ സംഘടിപ്പിക്കുന്നതിന് 3285ഉം ലൈസൻസുകൾ ഇതിനായി മന്ത്രാലയം അനുവദിച്ചു. ഇവയിൽ ഏറ്റവും കൂടുതൽ രജിസ്ട്രേഷനുകൾ അനുവദിച്ചത് തലസ്ഥാനമായ റിയാദിലാണ്. രണ്ടാം സ്ഥാനത്ത് ജിദ്ദയുൾപ്പെടുന്ന മക്ക പ്രവിശ്യയും മൂന്നാം സ്ഥാനത്ത് കിഴക്കൻ പ്രവിശ്യയുമാണുള്ളത്. ആഭ്യന്തര ഉൽപാദനത്തിൽ വിനോദ മേഖലയുടെ പങ്കിലും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 30 ശതമാനത്തിന്റെ അധിക വരുമാനമാണ് ഈ മേഖലയിൽ നിന്നും ലഭിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News