ഇന്‍ഡോറില്‍ മുസ്‌ലിം ബാലനെ പൂർണനഗ്നനാക്കി 'ജയ് ശ്രീറാം' വിളിപ്പിച്ചു; മർദനവും ഭീഷണിയും

12കാരന്‍ ഉറക്കെ കരയുന്നതും അക്രമികൾ ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന വിഡിയോയില്‍ കേള്‍ക്കാം

Update: 2023-04-14 11:33 GMT
Editor : Shaheer | By : Web Desk
Advertising

ഭോപ്പാൽ: മധ്യപ്രദേശിൽ മുസ്‌ലിം ബാലനെ പൂർണനഗ്നനാക്കി 'ജയ് ശ്രീറാം' വിളിപ്പിച്ചു. ഇൻഡോറിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൂന്നുപേർ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത മൂന്നുപേരാണ് പിടിയിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻഡോറിലെ സ്റ്റാർ സ്‌ക്വയറിൽ കളിച്ചുകൊണ്ടിരിക്കെയാണ് സംഘം 12കാരന്റെ അടുത്തെത്തിയത്. തുടർന്ന് മഹാലക്ഷ്മി നഗറിലെ മേൽപ്പാലത്തിനടുത്തേക്ക് പിടിച്ചുകൊണ്ടുപോയി. ഇവിടെയെത്തിയ ശേഷമാണ് കൂടുതൽ പേർ ചേർന്ന് ബാലനെ ബലംപ്രയോഗിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചത്.

കുട്ടിയുടെ വസ്ത്രം പൂർണമായി അഴിപ്പിച്ചു. 'പാകിസ്താൻ മുർദാബാദ്' എന്നു വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയെ സംഘം മർദിച്ചതായും പരാതിയുണ്ട്. ഇവിടെനിന്ന് രക്ഷപ്പെട്ട 12കാരൻ വീട്ടിലെത്തി മാതാപിതാക്കളോട് നടന്ന സംഭവങ്ങളെല്ലാം വിവരിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. വിഡിയോയിൽ കുട്ടി ഉറക്കെ കരയുന്നത് കേൾക്കാം. ഈ സമയത്ത് അക്രമികൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

മാതാപിതാക്കൾ കുട്ടിയെ കൂട്ടി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികളെ ഉടൻ പിടികൂടുകയും ചെയ്തു. പരസ്പരം പരിചയമുള്ളവരാണ് ഇരയും പ്രതികളുമെന്നാണ് പൊലീസ് പറയുന്നത്. ഐ.പി.സി 323(ദേഹോപദ്രവം വരുത്തൽ), 294(പൊതുസ്ഥലത്ത് നഗ്നതപ്രദർശനം), 365(തട്ടിക്കൊണ്ടുപോകൽ) തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

Summary: 12-year-old Muslim boy stripped, forced to chant 'Jai Shri Ram', 'Pakistan Murdabad' in Indore, Madhya Pradesh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News