ഗോവയിൽ മുൻ മുഖ്യമന്ത്രിയടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്?

എട്ട് കോൺഗ്രസ് എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തൻവാഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

Update: 2022-09-14 06:36 GMT

പനാജി: ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് റിപ്പോർട്ട്. ആകെ 11 എംഎൽഎമാരാണ് ഗോവയിൽ കോൺഗ്രസിനുള്ളത്. ഇത്തരത്തിൽ സംഭവിച്ചാൽ കൂറുമാറ്റ നിരോധന നിയമം പോലും ഇവർക്ക് ബാധകമാവില്ലെന്നാണ് അടുത്തിടെയുണ്ടായ കോടതിവിധികൾ നൽകുന്ന സൂചന. ഒരു പക്ഷത്തെ ഭൂരിഭാഗം എംഎൽഎമാരും മറുപക്ഷത്തേക്ക് പോയാൽ അവർക്ക് കൂറുമാറ്റ നിരോധന നിയമം ബാധകമാവില്ല.

എട്ട് കോൺഗ്രസ് എംഎൽഎമാർ ഇന്ന് ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അധ്യക്ഷൻ സദാനന്ദ് തൻവാഡെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. കോൺഗ്രസ് എംഎൽഎമാർ നിയമസഭാ സ്പീക്കറുമായും ചർച്ച നടത്തി. ഇതോടെ ഇവരുടെ കൂറുമാറ്റം ഏകദേശം ഉറപ്പായിട്ടുണ്ട്.

Advertising
Advertising

ജൂലൈയിൽ ദിഗംബർ കാമത്ത്, മൈക്കൽ ലോബോ അടക്കമുള്ള കോൺഗ്രസ് എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയിരുന്നു. അന്ന് ഇവരെ അയോഗ്യരാക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടതോടെയാണ് പിൻമാറിയത്. ഇപ്പോൾ ഭൂരിഭാഗം എംഎൽഎമാരെയും കൂടെക്കൂട്ടി കൂറുമാറ്റ നിരോധന നിയമം ഒഴിവാക്കാനാണ് കാമത്തിന്റെ ശ്രമം.

പ്രതിസന്ധി ഒഴിവാക്കാൻ കോൺഗ്രസും ശ്രമങ്ങൾ നടക്കുന്നത്. മുതിർന്ന നേതാവായ മുകുൾ വാസ്‌നിക് ആണ് സോണിയാ ഗാന്ധിയുടെ പ്രതിനിധിയായി എംഎൽഎമാരുമായി ചർച്ച നടത്തുന്നത്. പാർട്ടിയെ ദേശീയതലത്തിൽ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നതിനിടെയാണ് ബിജെപി ഒരു സംസ്ഥാനത്ത് കൂടി കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News