'എന്‍റെ കൈയിൽ പെൻഡ്രൈവുകളുണ്ട്, എല്ലാം തുറന്നുകാട്ടും'; കൽക്കരി കുംഭകോണത്തിൽ അമിത് ഷായ്ക്കെതിരെ മമത ബാനർജി

ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു മമത

Update: 2026-01-10 04:06 GMT

കൊൽക്കത്ത: കൽക്കരി കുംഭകോണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പങ്കിനെക്കുറിച്ചുള്ള തെളിവുകൾ പുറത്തുവിടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇഡി റെയ്ഡുകളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അവര്‍.

''എന്‍റെ പക്കൽ പെൻഡ്രൈവുകളുണ്ട്. ഞാൻ വഹിക്കുന്ന കസേരയോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ മൗനം പാലിച്ചത്. ഒരു പരിധി വരെ മാത്രമേ ഞാൻ കാര്യങ്ങൾ സഹിക്കൂ. ഓർക്കുക, ഒരു ലക്ഷ്മണരേഖയുണ്ട്. എന്നെ അധികം സമ്മർദ്ദത്തിലാക്കരുത്. ഞാൻ എല്ലാം വെളിപ്പെടുത്തും. രാജ്യം മുഴുവൻ ഞെട്ടും,". "അവർ കൽക്കരി പണത്തെക്കുറിച്ച് സംസാരിക്കുന്നു. ആരാണ് അത് ആസ്വദിക്കുന്നത്? അമിത് ഷാ ആസ്വദിക്കുന്നു. പണം നൽകുന്നത് ഒരു രാജ്യദ്രോഹിയിലൂടെയാണ്. ജഗന്നാഥനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് - പുരിയിലെ ജഗന്നാഥ ഭഗവാൻ അല്ല, പക്ഷേ ഈ ജഗന്നാഥ് ഒരു കൊള്ളക്കാരനാണ് (ബിജെപി എംപി ജഗന്നാഥ് സർക്കാർ). ജഗന്നാഥിലൂടെ പണം സുവേന്ദുവിനും പിന്നീട് ആ പണം അമിത് ഷായ്ക്കും പോകുന്നു" മമത കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

ബിഎസ്എഫ്, സിഐഎസ്എഫ് സേനകളുടെ പങ്കിനെക്കുറിച്ച് ആഭ്യന്തരമന്ത്രിയോട് മമത ചോദ്യം ഉന്നയിച്ചു. അനധികൃത കൽക്കരി കള്ളക്കടത്ത് തടയുന്നതിൽ അവർ പരാജയപ്പെട്ടുവെന്നും മമത ആരോപിച്ചു. ദോശീയ താൽപര്യം മുൻനിര്‍ത്തി താൻ സംസാരിക്കുന്നില്ലെന്നും താൻ വാ തുറന്നാൽ ലോകമെമ്പാടും ഒരു കോലാഹലം ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു. ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് മമത ആരോപിച്ചു. ആരെങ്കിലും തന്നെ രാഷ്ട്രീയമായി കൊലപ്പെടുത്താൻ ശ്രമിച്ചാൽ തനിക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമില്ലേ എന്നും അവര്‍ ചോദിച്ചു.

"എല്ലാ ഏജൻസികളും പിടിച്ചെടുത്തു. നിങ്ങൾ മഹാരാഷ്ട്ര, ഹരിയാന, ബിഹാർ എന്നിവ ബലമായി പിടിച്ചെടുത്തു. ബംഗാളും പിടിച്ചെടുക്കാൻ കഴിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ആരെങ്കിലും എന്നെ രാഷ്ട്രീയമായി അടിക്കാൻ ശ്രമിച്ചാൽ, ഞാൻ രാഷ്ട്രീയമായി പുനരുജ്ജീവിക്കുകയും പുനർജനിക്കുകയും ചെയ്യും" മമത തുറന്നടിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരത്തിൽ വരാൻ കഴിയില്ലെന്നും തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഓഫീസിന് പുറത്ത് പ്രതിഷേധിച്ച ഡെറിക് ഒബ്രയാൻ, മഹുവ മൊയ്ത്ര എന്നിവരുൾപ്പെടെ നിരവധി തൃണമൂൽ എംപിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ബാനർജി സംസാരിച്ചത്.

പശ്ചിമബംഗാളിലെ ഐ-പിഎസി (ഇന്ത്യൻ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി) മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും കൺസൾട്ടൻസി ഗ്രൂപ്പിന്‍റെ ഓഫീസിലും നടത്തിയ റെയ്ഡിനെ പിന്നാലെയാണ് മമത വെള്ളിയാഴ്ച കൊൽക്കത്തയിൽ 6 കിലോമീറ്റർ പ്രതിഷേധ റാലി നടത്തിയത്. ജാദവ്പൂരിൽ നിന്ന് ആരംഭിച്ച റാലിക്ക് മമത നേതൃത്വം വഹിച്ചു. ഒപ്പം പാർട്ടി നേതാക്കളും പ്രവർത്തകരും അടങ്ങുന്ന ഒരു വലിയ സംഘവമുണ്ടായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News