ധ്രുവീകരണത്തിനുള്ള തന്ത്രങ്ങൾ അമിത് ഷാക്കും യോഗിക്കും വിട്ടുകൊടുത്ത് മോദി ഇരവാദം ഉന്നയിക്കുന്നു: ജയറാം രമേശ്

കോൺഗ്രസ് 91 തവണ തന്നെ പല രീതിയിൽ അധിക്ഷേപിച്ചിട്ടുണ്ട് എന്നായിരുന്നു മോദിയുടെ പരാമർശം.

Update: 2023-04-30 01:53 GMT

ബംഗളൂരു: കോൺഗ്രസ് പല പേരുകൾ വിളിച്ച് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി കോൺഗ്രസ്. ധ്രുവീകരണത്തിനുള്ള നിലവാരമില്ലാത്ത തന്ത്രങ്ങൾ അമിത് ഷാക്കും യോഗിക്കും വിട്ടുകൊടുത്ത ശേഷം മോദി ഇരവാദം ഉന്നയിക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

പ്രധാനമന്ത്രിയുടെ കർണാടകയിലെ പ്രചാരണത്തിന്റെ ആദ്യ ദിനത്തിന്റെ കഥ മൂന്ന് DEകൾ ചേർന്നതാണ്. 1.ഡബിൾ എഞ്ചിൻ (ഇരട്ട എഞ്ചിൻ), 2. ഡെസ്‌പെയർ (നിരാശ), 3. ഡെസ്‌പെറേഷൻ (ഗതികെട്ട). അദ്ദേഹത്തിന്റെ പ്രസംഗം മുഴുവൻ വെറും നാടകം മാത്രമായിരുന്നു. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടിയൊന്നും ഉണ്ടായിരുന്നില്ലെന്നും ജയറാം രമേശ് വിമർശിച്ചു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മോദിയെ വിഷപ്പാമ്പ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് മോദി കോൺഗ്രസ് തന്നെ 91 തവണ അധിക്ഷേപിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. ബിദാറിലെ ഹുമനാബാദിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ പരാമർശം. ഗദകിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആയിരുന്നു ഖാർഗെയുടെ വിഷപ്പാമ്പ് പരാമർശം. ഇത് വിവാദമായതോടെ പ്രധാനമന്ത്രിയെ അല്ല, ബി.ജെ.പിയെ ആണ് ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ഖാർഗെ രംഗത്തെത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News