ഒഡീഷയിൽ ബോട്ട് മറിഞ്ഞു; സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും രക്ഷപ്പെട്ടത് തലനാരിഴക്ക്

സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞുകിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Update: 2025-05-26 11:59 GMT

പുരി: മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹോദരൻ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപിതയും സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞു. ഇരുവരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അവധി ആഘോഷിക്കാൻ ഒഡീഷയിലെ പുരിയിൽ എത്തിയതായിരുന്നു ഗാംഗുലി കുടുംബം. കടലിൽ ചില കായിക വിനോദങ്ങൾ ആസ്വദിക്കുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടത്.

Advertising
Advertising

സ്പീഡ് ബോട്ട് തലകീഴായി മറിഞ്ഞുകിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റബ്ബർ ഫ്‌ളോട്ടുകൾ ഉപയോഗിച്ചാണ് ടൂറിസ്റ്റുകളെ രക്ഷപ്പെടുത്തിയത്. ബോട്ടിൽ യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ഭാരം കുറവായിരുന്നുവെന്നും അതുകൊണ്ടാണ് ബോട്ട് മറിഞ്ഞതെന്നും അർപ്പിത ഗാംഗുലി പറഞ്ഞു.

ലൈഫ് ഗാർഡുകൾ വന്നില്ലായിരുന്നെങ്കിൽ തങ്ങൾ രക്ഷപ്പെടില്ലായിരുന്നു. 10 പേർക്ക് കയറാൻ പറ്റിയ ബോട്ടിൽ മൂന്നോ നാലോ ആളുകളെ മാത്രമാണ് കയറ്റിയത്. താൻ ഇപ്പോഴും അപകടത്തിന്റെ ട്രോമയിലാണ്. ഇതുപോലെ ഒരു അനുഭവം ആദ്യമാണ്. ബോട്ടിൽ കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ അത് മറിയില്ലായിരുന്നു എന്നും അർപ്പിത പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News