മാസങ്ങളായി ശമ്പളമില്ല; ഇൻഡോറിൽ ഏഴ് ഫാക്ടറിത്തൊഴിലാളികൾ വിഷം കഴിച്ചു

ഇവരെ മറ്റൊരു ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയെന്നും ആക്ഷേപമുണ്ട്

Update: 2022-09-02 02:17 GMT
Editor : ലിസി. പി | By : Web Desk

ഭോപ്പാൽ: ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഇൻഡോറിലെ സ്വകാര്യ ഫാക്ടറിലെ ഏഴ് ജീവനക്കാർ വിഷം കഴിച്ചു. ഉടൻ തന്നെ ഇവരെ അടുത്തുള്ള എം.വൈ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തൊഴിലാളികൾ എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ഏഴ് മാസമായി തൊഴിലാളികൾക്ക് കൃത്യമായി വേതനം നൽകിയിരുന്നില്ല. ഇതിന് പുറമെ ഇവരെ മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റിയെന്നും ആക്ഷേപമുണ്ട്. 'കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾക്ക് മാനേജ്മെന്റ് ശമ്പളം നൽകുന്നില്ല. അതിനാലാണ് ഞങ്ങളുടെ സുഹൃത്തുക്കൾ വിഷം കഴിച്ചതെന്നും ജീവനക്കാരുടെ സഹപ്രവർത്തകരിലൊരാളായ അനിൽ നിഗം പറഞ്ഞതായി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശമ്പളം നൽകാത്തതിനെ തുടർന്നാണ് തൊഴിലാളികൾ വിഷം കഴിച്ചതെന്ന് മുതിർന്ന പോലീസ് ഓഫീസർ അജയ് സിംഗ് കുശ്വാഹ പറഞ്ഞു. മോഡുലാർ കിച്ചണുകൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ നിർമ്മിക്കുന്ന കമ്പനിയിലാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. അവരെ ബംഗംഗയിലെ മറ്റൊരു ഫാക്ടറിയിൽ ജോലിക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News