ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി ട്രംപ് ; തീരുവ 50 ശതമാനമാക്കി ഉയർത്തി

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് 'പിഴ'യായാണ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്

Update: 2025-08-06 14:52 GMT

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നേരത്തെ 25 ശതമാനമുണ്ടായിരുന്ന തീരുവ 50 ശതമാനമാക്കി ഉയർത്തി. ട്രംപിന്റെ തീരുവ ചുമത്താനുള്ള നടപടി ഇന്ത്യ അമേരിക്ക ബന്ധത്തിൽ കാര്യമായ ഉലച്ചിലുണ്ടാക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 

'ഇന്ത്യാ ഗവൺമെന്റ് നിലവിൽ നേരിട്ടോ അല്ലാതെയോ റഷ്യൻ ഫെഡറേഷന്റെ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. അതനുസരിച്ച് ബാധകമായ നിയമത്തിന് അനുസൃതമായി യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കസ്റ്റംസ് പ്രദേശത്തേക്ക് ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ വസ്തുക്കൾക്ക് 25 ശതമാനം അധിക  തീരുവ നിരക്ക് ബാധകമായിരിക്കും.' ഡൊണാൾഡ് ട്രംപ് ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ പറഞ്ഞു.

Advertising
Advertising

റഷ്യയിൽ നിന്ന് സൈനിക ഉപകരണങ്ങളും ഊർജ്ജവും വാങ്ങുന്നതിന് 'പിഴ' യ്ക്ക് പുറമേ ഇന്ത്യ 25% തീരുവ നൽകുമെന്ന് ട്രംപ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അത്തരമൊരു പിഴ എങ്ങനെയായിരിക്കുമെന്ന് അന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ട്രംപ് ചൊവ്വാഴ്ച പറഞ്ഞത് 'അടുത്ത 24 മണിക്കൂറിനുള്ളിൽ ഇന്ത്യയുടെ മേലുള്ള തീരുവ വളരെ ഗണ്യമായി ഉയർത്തുമെന്നാണ്. 

അമേരിക്കയുടെ എല്ലാ വ്യാപാര പങ്കാളികൾക്കും മേലുള്ള ഏറ്റവും ഉയർന്ന ലെവികളിൽ ഒന്നാണ് ഇന്ത്യയുടെ മേലുള്ള ട്രംപിന്റെ പുതിയ താരിഫ് നിരക്ക്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കുമെന്ന തന്റെ ഭീഷണി ട്രംപ് ശരിവയ്ക്കുന്നതിലേക്ക് നീങ്ങുന്നതിന്റെ ഏറ്റവും പുതിയ സൂചനയാണിത്. 

Full View

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News