പി.എം.എ സലാമിനെതിരെ സമസ്ത നേതാക്കൾ; സാദിഖലി തങ്ങൾക്ക് പരാതി നൽകി

സമസ്ത നേതാക്കള്‍ക്കെതിരായ പരാമർശങ്ങളില്‍ പ്രതിഷേധിച്ചാണ് സാദിഖലി തങ്ങൾക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകിയത്

Update: 2023-10-06 16:34 GMT
Editor : anjala | By : Web Desk

കോഴിക്കോട്: മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിനെതിരെ സമസ്ത നേതാക്കൾ സാദിഖലി തങ്ങൾക്ക് പരാതി നൽകി. സമസ്ത നേതാക്കള്‍ക്കെതിരായ പരാമർശങ്ങളില്‍ പ്രതിഷേധിച്ചാണ് സാദിഖലി തങ്ങൾക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകിയത്. ഹമീദ് ഫൈസി അമ്പലക്കടവ്, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സത്താർ പന്തല്ലൂർ തുടങ്ങി 21 നേതാക്കളാണ് പരാതിയിൽ ഒപ്പിട്ടത്. കഴി‍ഞ്ഞ ദിവസം മലപ്പുറത്ത്​ നടത്തിയ വാർത്താസമ്മേളനത്തിൽ പി.എം.എ. സലാം നടത്തിയ ചില പരാമർശങ്ങളാണ് ഇത്തരത്തിൽ പരാതിയിലേക്ക് നയിച്ചത്. കൂടാതെ, മുസ്‍ലിം ലീഗ് സംസ്ഥാന സമിതി അം​ഗം അബ്​ദുറഹ്​മാൻ കല്ലായിയുടെ പ്രസം​ഗവും കത്തിൽ പരാമർശിക്കുന്നുണ്ട്. സമസ്തയെയും നേതാക്കളെയും സംഘടന സംവിധാനങ്ങളെയും പൊതുവേദികളിൽ  മുസ്‍ലിം ലീഗിന്‍റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ അധിക്ഷേപിക്കുന്ന പ്രവണത വർധിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി. 

Advertising
Advertising

സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ പരോക്ഷമായി നടത്തിയ പരാമര്‍ശങ്ങളാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. തുടര്‍ച്ചയായ മുസ്‍ലിം സമുദായത്തിന് ഉണ്ടാക്കുന്ന ചില വിള്ളലുകളാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  തട്ടം വിവാദത്തിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേര് പരാമര്‍ശിക്കാതെ പി.എം.എ സലാം വിമര്‍ശനം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായി എന്നു വിചാരിക്കുന്ന ആളുകള്‍ നമ്മുടെ സമുദായത്തില്‍ ഉണ്ടെന്നായിരുന്നു പരാമര്‍ശം. 

Full View

ഇതിനു പിന്നാലെ പി.എം.എ സലാമിന് ജിഫ്രി തങ്ങൾ പരോക്ഷ മറുപടിയുമായി രം​ഗത്തെത്തി. ഭരണം നടത്തുന്നവരുമായി സൗഹൃദത്തില്‍ പോകലാണ് സമസ്തയുടെ നയമെന്ന് ജിഫ്രി തങ്ങള്‍. സമസ്തയുടെ ആവശ്യങ്ങള്‍ ഭരണാധികാരികളെ നേരിട്ട് കണ്ടോ ഫോണില്‍ വിളിച്ചോ അറിയിക്കും. യു.ഡി.എഫ് ഭരിച്ചപ്പോഴും എൽ.ഡി.എഫ് ഭരിക്കുമ്പോഴും സമസ്ത ഇത് ചെയ്തിട്ടുണ്ട്. അതിനെ ആക്ഷേപിക്കുന്ന ചിലരുണ്ടെന്നും അത് മാന്യതക്ക് യോജിച്ചതല്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News