ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഭാര്യ മരിച്ചു

20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. ഉമ്മക്കും ബന്ധുക്കൾക്കുമൊപ്പം ഭാര്യയെ കാണാനെത്തിയപ്പോഴാണ് പ്രതിയായ ആഷിഫ് ഹഷിതയെ ആക്രമിച്ചത്.

Update: 2022-08-21 14:56 GMT

തൃശൂർ: തളിക്കുളത്ത് ഭർത്താവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഭാര്യ മരിച്ചു. നമ്പിക്കടവ് സ്വദേശി ഹഷിതയാണ് മരിച്ചത്. പ്രതിയായ ഭർത്താവ് മുഹമ്മദ് ആഷിഫ് ഒളിവിലാണ്. ശനിയാഴ്ച വൈകുന്നേരമാണ് ഇയാൾ പ്രസവിച്ചുകിടന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചത്.

20 ദിവസം മുമ്പാണ് ഹഷിത പ്രസവിച്ചത്. വൈകുന്നേരെ ആറു മണിയോടെയാണ് ബന്ധുക്കൾക്കൊപ്പം ആഷിഫ് ഭാര്യയെ കാണാനെത്തിയത്. ബന്ധുക്കൾ മടങ്ങിയ ശേഷം ആഷിഫും ഭാര്യയും തമ്മിൽ തർക്കമുണ്ടാവുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു.

ഹഷിതയുടെ നിലവിളി കേട്ട് ബന്ധുക്കൾ തിരിച്ചെത്തിയപ്പോൾ കത്തികൊണ്ട് ആക്രമിക്കുന്നതാണ് കണ്ടത്. ബാഗിൽ കരുതിയ കത്തി ഉപയോഗിച്ചാണ് ഹഷിതയെ ആക്രമിച്ചത്. ആഷിഫിന്റെ ആക്രമണത്തിൽ ഹഷിതയുടെ മാതാപിതാക്കൾക്കും പരിക്കേറ്റു. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ഉമ്മയുടെ പരിക്ക് സാരമുള്ളതല്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News