'ഒന്നിച്ച് പോരാടാം': സൂപ്പർ കപ്പിനായൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്, പരിശീലന ചിത്രങ്ങൾ പുറത്ത്

ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് ആരംഭിക്കുക.

Update: 2023-03-27 06:30 GMT

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ പരിശീലനത്തിനിടെ 

കൊച്ചി: റഫറിയുടെ വിവാദ തീരുമാനത്തിന് പിന്നാലെ ഐ.എസ്.എൽ സീസൺ അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്‌സ് മറ്റൈാരു ടൂർണമെന്റിനൊരുങ്ങുന്നു. ഐസ്എൽ- ഐലീഗ് ടീമുകൾ മാറ്റുരക്കുന്ന സൂപ്പർകപ്പിനായാണ് ബ്ലാസ്റ്റേഴ്‌സ് ബൂട്ടുകെട്ടുന്നത്. മലപ്പുര മഞ്ചേരിയിലും കോഴിക്കാടുമായാണ് സൂപ്പർകപ്പ് നടക്കുന്നത്. ഏപ്രിൽ മൂന്ന് മുതൽ യോഗ്യതാ മത്സരങ്ങളുണ്ടാകും. ഏപ്രിൽ എട്ടിന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് സൂപ്പർ കപ്പ് ആരംഭിക്കുക.

വൈകീട്ട് 5.30നും 8.30നും ആണ് മത്സരങ്ങൾ. ഐ.എസ്എല്ലിലെ ക്ഷീണം തീർക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്. ബ്ലാസ്‌റ്റേഴ്‌സിനായി നിലവിൽ ടീമിലുള്ള പ്രമുഖർ തന്നെ അണിനിരക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്‌സ് പരിശീലനം ആരംഭിച്ചുകഴിഞ്ഞു. താരങ്ങൾ പരിശീലിക്കുന്നതിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ ടീം മാനേജ്‌മെന്റ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മത്സരം ഉപേക്ഷിച്ച് മൈതാനം വിട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിക്ക് എതിരായ നടപടി വൈകും.

Advertising
Advertising

സംഭവത്തില്‍ ഇവാന്‍ വുമോകമനോവിച്ച്  റഫറി തുടങ്ങിയവരില്‍ നിന്ന് എ ഐ എഫ് എഫ് അച്ചടക്ക സമതി വിശദ്ധീകരണം തേടിയിരുന്നു. ക്വിക് ഫ്രീ കിക്ക് എടുക്കേണ്ടത് 30 സെക്കന്‍ഡിന്റെ ഉള്ളില്‍ ആണെന്നും അത് പാലിക്കപ്പെട്ടില്ല എന്നും ഇവാന്‍ വുകോമനോവിച്ച് നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. അതേസമയം, സംഭവത്തിൽ ഇവാന്‍ വുകോമനോവിച്ചിന് എതിരേ വിലക്ക് വന്നേക്കും എന്നും അഭ്യൂഹം ഉണ്ട്. ഏതായാലും മാര്‍ച്ച് മൂന്നിന് നടന്ന സംഭവത്തില്‍ എന്ത് നടപടി സ്വീകരിക്കണം എന്ന് എ ഐ എഫ് എഫ് ഇതുവരെ തീരുമാനത്തില്‍ എത്തിയിട്ടില്ല. വിലക്ക് വരുമെന്ന് പറയുന്നുണ്ടെങ്കിലും കേരളബ്ലാസ്റ്റേഴ്സ് പോലെ ഐ.എസ്.എല്ലിന്റെ തന്നെ ജീവനാഡിയായ ക്ലബ്ബിനെ വിലക്കാനൊന്നും മുതിരില്ല.

300ഓളം വിദേശ താരങ്ങൾ പങ്കെടുക്കുന്ന സൂപ്പർ കപ്പിൽ ടൂർണമെന്‍റിൽ കൂടുതൽ ഫുട്ബോൾ ആരാധകരെത്തുന്ന പ്രതീക്ഷയിലാണ് സംഘാടകർ. കോട്ടപ്പടി സ്റ്റേഡിയം, കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയം, കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഡിയം, ദേവഗിരി കോളജ് സ്റ്റേഡിയം എന്നിവയാണ് പരിശീലന മൈതാനങ്ങൾ. 


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News