ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരക്ക് പട്ടൗഡിയുടെ പേര് മാറ്റുന്നു; വിമർശനവുമായി മുൻ കളിക്കാരും ആരാധകരും

പട്ടൗഡി ട്രോഫി ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി എന്ന് പുനർനാമകരണം ചെയ്യുമെന്ന് ഇംഗ്ലണ്ടിന്റെയും ഇന്ത്യയുടേയും ക്രിക്കറ്റ് ബോർഡുകൾ അറിയിച്ചിരുന്നു

Update: 2025-06-10 06:36 GMT

ന്യൂഡൽഹി: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള പരമ്പരാഗത ടെസ്റ്റ് പരമ്പരകളുടെ ചരിത്രപ്രസിദ്ധമായ പട്ടൗഡി ട്രോഫി ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി എന്ന് പുനർനാമകരണം ചെയ്യാൻ ഒരുങ്ങുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡും (ഇസിബി) ഇന്ത്യൻ ക്രിക്കറ്റ് ബോർഡും (ബിസിസിഐ). എന്നാൽ ഈ തീരുമാനം ആരാധകരിൽ നിന്നും മുൻ കളിക്കാരിൽ നിന്നും കടുത്ത വിമർശനത്തിന് ഇടയാക്കി. ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് 2007ലാണ് പട്ടൗഡി ട്രോഫിയെന്ന് നാമകരണം ചെയ്യുന്നത്. പട്ടൗഡി കുടുംബത്തിൽ ഇംഗ്ലണ്ടിനെയും ഇന്ത്യയെയും പ്രതിനിധാനം ചെയ്ത് കളിച്ച ഏക ക്രിക്കറ്റ് കളിക്കാരൻ ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയുടെയും 'ടൈഗർ' പട്ടൗഡി എന്നറിയപ്പെടുന്ന ഇതിഹാസ ഇന്ത്യൻ ക്യാപ്റ്റനായ അദ്ദേഹത്തിന്റെ മകൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ബഹുമാനാർത്ഥമാണ് ഈ പേര് നൽകിയത്.

Advertising
Advertising

പരമ്പരാഗതമായി ഇംഗ്ലണ്ടിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ വിജയിക്ക് പട്ടൗഡി ട്രോഫിയും ഇന്ത്യയിൽ ബിസിസിഐ സ്ഥാപകനായ ആന്റണി ഡി മെല്ലോ ട്രോഫിയുമാണ് നൽകിയിരുന്നത്. അന്തരിച്ച മൻസൂർ അലി ഖാൻ പട്ടൗഡിയുടെ ഭാര്യ ഷർമിള ടാഗോർ ഈ തീരുമാനത്തെ വിമർശിക്കുകയും പട്ടൗഡി പാരമ്പര്യത്തെ ഇല്ലാതാക്കുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്തു. 'ആൻഡേഴ്‌സന്റെയും സച്ചിന്റെയും ആരാധകനായ ഞാൻ ടെണ്ടുൽക്കർ-ആൻഡേഴ്‌സൺ ട്രോഫിക്കായി പരമ്പര നടത്തുന്നതിൽ സന്തോഷിക്കേണ്ടതായിരുന്നു. എന്നാൽ പട്ടൗഡിക്ക് നമ്മുടെ രാജ്യങ്ങളുമായുള്ള ആഴത്തിലുള്ള ബന്ധം ഇത് നഷ്ടപ്പെടുത്തുന്നു.' ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ പറഞ്ഞു.

'ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ട്രോഫിയുടെ പേര് നവാബ് ഓഫ് പട്ടൗഡി ട്രോഫിയിൽ നിന്ന് ടെണ്ടുൽക്കർ-ആൻഡേഴ്സൺ ട്രോഫി എന്നാക്കിയതിൽ കടുത്ത നിരാശ തോന്നുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ യഥാർത്ഥ ആധുനികവൽക്കരണക്കാരനായിരുന്നു നവാബ്. മറ്റ് മാന്യന്മാർക്ക് കുനിയാൻ പോലും ബുദ്ധിമുട്ടായിരുന്നപ്പോൾ, കവറിൽ അദ്ദേഹം ഒരു കടുവയെപ്പോലെ കളിച്ചിരുന്നു.' ട്രോഫിയുടെ പേര് മാറ്റിയതിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് എഴുത്തുകാരൻ എൻ.എസ്. മാധവൻ പറഞ്ഞു.

'ഞാനും സമ്മതിക്കുന്നു. ഇന്നത്തെ ക്രിക്കറ്റിന്റെ സംരക്ഷകർക്ക് കളിയുടെ പവിത്രമായ ചരിത്രത്തോട് എത്രമാത്രം ബഹുമാനമില്ലെന്നതാണ് പ്രശ്നം. ഷർമിള ടാഗോറിനൊപ്പം ഒരു #PataudiTrophy ടെസ്റ്റ് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു - ഇത് അവരോടും അവരുടെ പ്രശസ്ത കുടുംബത്തോടും കാണിക്കുന്ന എത്ര അനാദരവാണ്!' എൻ.എസ് മാധവന്റെ പോസ്റ്റിന് മറുപടിയായി ശശി തരൂർ എംപി പോസ്റ്റ് ചെയ്തു.

സച്ചിൻ ടെണ്ടുൽക്കർ ഈ പുനർനാമകരണം അംഗീകരിച്ചതിന് അദ്ദേഹത്തെ വിമർശിച്ചു കൊണ്ട് എഴുത്തുകാരൻ മൃണാൾ പാണ്ഡെ പറഞ്ഞു: 'സച്ചിനെ പോലുള്ള ബഹുമാന്യനും നല്ല സ്വഭാവമുള്ളതുമായ ഒരു കായികതാരം ട്രോഫിയിൽ നിന്ന് ടൈഗർ പട്ടൗഡിയെപ്പോലുള്ള ഒരു മുതിർന്ന വ്യക്തിയുടെ പേര് മായ്‌ക്കുന്നതിനും അത് സ്വന്തം പേരിൽ സ്ഥാപിക്കുന്നതിനും സമ്മതിക്കുന്നത് ദുഃഖകരമാണ്.'

'സച്ചിൻ ടെണ്ടുൽക്കർ ഇക്കാര്യത്തിൽ പ്രകോപിതനാകാത്തത് ആശ്ചര്യകരമാണ്. നവാബ് പട്ടൗഡിയുടെ പേര് ഒഴിവാക്കി ഒരു പരമ്പരയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയതിനെ അദ്ദേഹത്തിന്റെ മനസ്സാക്ഷി എങ്ങനെയാണ് അനുവദിക്കുന്നത്?' മാധ്യമപ്രവർത്തകനായ സങ്കേത് ഉപാധ്യായ ചോദിച്ചു.

'ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ പട്ടൗഡി ട്രോഫി ഇ.സി.ബി പിൻവലിക്കാൻ പോകുന്നുവെന്ന വാർത്ത ശരിക്കും അസ്വസ്ഥത ഉളവാക്കുന്നതാണ്. തീരുമാനം പൂർണ്ണമായും ഇ.സി.ബി.യുടേതാണ്. ബി.സി.സി.ഐ.യെ അറിയിച്ചിരിക്കാം.' സ്‌പോർട്‌സ്റ്റാറിനായുള്ള തന്റെ കോളത്തിൽ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌ക്കർ വിമർശിച്ചു. 'ഇംഗ്ലണ്ടിലും ഇന്ത്യയിലും പട്ടൗഡികൾ ക്രിക്കറ്റിന് നൽകിയ സംഭാവനകളോടുള്ള പൂർണ്ണമായ അഭാവമാണ് ഇത് കാണിക്കുന്നത്. പുതിയ കളിക്കാരുടെ പേരിൽ ഒരു പുതിയ ട്രോഫി ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്.' അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News