ഇറാൻ- യുഎസ് യുദ്ധമൊഴിവാക്കാൻ മസ്‌കത്തിൽ ചർച്ച തുടരുന്നു

യാഥാർഥ്യ ബോധ്യത്തോടെയുള്ള കരാറാണ് ആഗ്രഹിക്കുന്നതെന്നും സൈനിക ഭീഷണിയിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്നും ഇറാൻ വ്യക്തമാക്കി

Update: 2026-02-06 13:27 GMT

മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ ഒമാൻ തലസ്ഥാനമായ മസ്‌കത്തിൽ ചർച്ച തുടരുന്നു. ചർച്ചയിൽ തങ്ങളുടെ നിലപാടുകൾ അറിയിച്ചതായി ഇറാൻ വ്യക്തമാക്കി. യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഒമാൻ വിദേശകാര്യ മന്ത്രി ബദർ സുവൈദിയും തമ്മിലുള്ള ചർച്ച തുടരുകയാണ്. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള ചർച്ച സാധ്യമാകുമോ എന്നാണ് മധ്യസ്ഥ രാജ്യങ്ങൾ ഇപ്പോൾ ആരായുന്നത്.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഛി, യുഎസ് പശ്ചമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്‌കോഫ്, വൈറ്റ്ഹൗസ് ഉപദേശകനും ട്രംപിന്റെ മരുമകനുമായ ജറദ് കുഷ്‌നർ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ച. യാഥാർഥ്യ ബോധ്യത്തോടെയുള്ള കരാറാണ് ആഗ്രഹിക്കുന്നതെന്നും സൈനിക ഭീഷണിയിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകില്ലെന്നും ഇറാൻ വ്യക്തമാക്കി.

Advertising
Advertising

യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് യുഎസ് ഉന്നയിക്കുന്നത്. എന്നാൽ ഇതിനോട് ഇറാൻ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. ചർച്ച പുരോഗമിക്കുന്നതിനിടെ പുതിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കുന്നതിന്റെ വീഡിയോ ഇറാൻ പുറത്തുവിട്ടു. ഏത് വിധേനയും യുദ്ധം ഒഴിവാക്കുക എന്ന ലക്ഷ്യത്തിലാണ് അറബ് രാഷ്ട്രങ്ങൾ. തങ്ങൾക്ക് എതിരായ ഏത് ആ്ക്രമണവും മേഖലയിൽ വലിയ യുദ്ധത്തിന് കാരണമാകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Byline - Web Desk

contributor

Similar News