നാലാം പാദത്തിൽ അദാനി പോർട്സിന്റെ അറ്റാദായം 50 ശതമാനം വർധിച്ചു, വരുമാനം 23 ശതമാനം കൂടി

ഈ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 23% വർധിച്ച് 8,488 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് പ്രവർത്തന ലാഭം 24 ശതമാനം വർധിച്ച് 5,006 കോടി രൂപയായി.

Update: 2025-05-01 10:59 GMT

ന്യൂഡൽഹി: 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലെ ഫലങ്ങൾ പുറത്തുവിട്ട് അദാനി പോർട്സ്. കമ്പനിയുടെ അറ്റാദായത്തിൽ 50 ശതമാനം വർധന രേഖപ്പെടുത്തി 3,023 കോടി രൂപയായി. തൊട്ടു മുമ്പത്തെ വർഷം ഇതേ പാദത്തിൽ ഇത് 2,025 കോടി രൂപയായിരുന്നു.

ഈ പാദത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള കമ്പനിയുടെ വരുമാനം 23% വർധിച്ച് 8,488 കോടി രൂപയായി. മുൻ വർഷത്തെ അപേക്ഷിച്ച് പ്രവർത്തന ലാഭം 24 ശതമാനം വർധിച്ച് 5,006 കോടി രൂപയായി.

സുഗമമായ നിർവഹണത്തിന്റെയും മികച്ച ആസൂത്രണത്തിന്റെയും ഫലമാണ് ജനുവരി - മാർച്ച് പാദത്തിലെയും മുഴുവൻ സാമ്പത്തിക വർഷത്തിലെയും മികച്ച പ്രകടനമെന്ന് അദാനി പോർട്സിന്റെ ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്ത പറഞ്ഞു. 2025 സാമ്പത്തിക വർഷത്തിൽ, അദാനി പോർട്സ് 11,000 കോടി രൂപയിലധികം അറ്റാദായം രേഖപ്പെടുത്തുകയും 450 ദശലക്ഷം മെട്രിക് ടൺ (എംഎംടി) കാർഗോ കൈകാര്യം ചെയ്യുകയും ചെയ്തുവെന്നും അവർ പറഞ്ഞു.

Advertising
Advertising

ഉയർന്ന കാർഗോയുടെ എണ്ണം, ലോജിസ്റ്റിക് ബിസിനസ്, വിവിധ ഡിവിഷനുകളിലുടനീളമുള്ള മെച്ചപ്പെട്ട മാർജിനുകൾ എന്നിവയാണ് ഈ പാദത്തിലെ വളർച്ചക്ക് സഹായകരമായത്. നാലാം പാദത്തിൽ, കാർഗോ അളവ് 117.9 എംഎംടിയായി ഉയർന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 108.7 എംഎംടിയായിരുന്നു. എട്ട് ശതമാനമാണ് വർധിച്ചത്.

മൊത്തത്തിലുള്ള വളർച്ചയിൽ മുന്ദ്ര തുറമുഖം പ്രധാന പങ്കുവഹിച്ചത്. നാലാം പാദത്തിൽ മാത്രം 50.7 എംഎംടി കാർ​ഗോയാണ് മുന്ദ്ര തുറമുഖം കൈകാര്യം ചെയ്തത്, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 11% കൂടുതലാണ്. ഒരു സാമ്പത്തിക വർഷത്തിൽ 200 എംഎംടിയിൽ കൂടുതൽ ചരക്ക് കൈകാര്യം ചെയ്യുന്ന ആദ്യത്തെ ഇന്ത്യൻ തുറമുഖമായും ഇതോടെ മുന്ദ്ര മാറി.

ഈ പാദത്തിൽ അദാനി പോർട്സിന്റെ കണ്ടെയ്‌നർ അളവിൽ 23% വർധനവ് ഉണ്ടായി. ആഭ്യന്തര, അന്തർദേശീയ വ്യാപാരത്തിലെ മികച്ച വളർച്ചയാണ് ഇതിന് കാരണമായത്. ലോജിസ്റ്റിക്സ് ബിസിനസും ശക്തമായ പ്രകടനമാണ് കാഴ്ചവച്ചത്. കഴിഞ്ഞ വർഷം ഇത് 560 കോടി രൂപയായിരുന്നു, ഈ വർഷം ഏകദേശം ഇരട്ടിയായി വർധിച്ച് 1,030 കോടി രൂപയായി. ട്രക്കിങ്ങിലും പൂർണ സേവന ചരക്ക് പ്രവർത്തനങ്ങളിലുമുള്ള വർധനവാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News