മംഗളൂരു അഷ്‌റഫ് കൊലപാതകം; ശരീരത്തിൽ 35 പരിക്കുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ജൂലൈ 15 ന് വന്ന റിപ്പോർട്ടിൽ മൂർച്ചയുള്ള വസ്തുക്കൾ മൂലമുണ്ടായ 35ലധികം ബാഹ്യ പരിക്കുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുടനീളമുള്ളതായി വിവരിക്കുന്നു

Update: 2025-07-27 10:29 GMT

മംഗളൂരു: ഏപ്രിൽ 27 ന് മംഗളൂരുവിൽ ഹിന്ദുത്വ ആൾക്കൂട്ടം തല്ലിക്കൊന്ന മാനസിക വൈകല്യമുള്ള മുസ്‌ലിം യുവാവ് അഷ്‌റഫിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അയാൾക്ക് നേരിടേണ്ടി വന്ന ഭീകരമായ ആക്രമണത്തെ വെളിപ്പെടുത്തുന്നു. ജൂലൈ 15 ന് വന്ന റിപ്പോർട്ടിൽ മൂർച്ചയുള്ള വസ്തുക്കൾ മൂലമുണ്ടായ 35ലധികം ബാഹ്യ പരിക്കുകൾ അദ്ദേഹത്തിന്റെ ശരീരത്തിലുടനീളമുള്ളതായി വിവരിക്കുന്നു. ഫോറൻസിക് കണ്ടെത്തലുകൾ പ്രകാരം ഈ മുറിവുകളാണ് അഷ്‌റഫിന്റെ മരണത്തിലേക്ക് നയിച്ചത്.

ഏപ്രിൽ 28 ന് വെൻലോക്ക് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഭയാനകമായ നിരവധി പരിക്കുകൾ കണ്ടെത്തി. 'ഉരച്ചിലുകൾ, ചതവുകൾ, മുറിവുകൾ, വടി പോലുള്ള സിലിണ്ടർ വസ്തുക്കളിൽ നിന്നുള്ള ട്രാംലൈൻ മുറിവുകൾ. എല്ലാ പരിക്കുകളും പുതുതായി ഉണ്ടായതും, മരണത്തിലേക്ക് നയിച്ചതുമാണ്. ബലപ്രയോഗം മൂലമാണ് ഇവ സംഭവിച്ചത്.' റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

ജൂലൈ 16 ലെ തന്റെ റിപ്പോർട്ടിൽ ഫോറൻസിക് സ്പെഷ്യലിസ്റ്റ് ഡോ. രശ്മി കെ.എസ് ഉപയോഗിച്ച ആയുധങ്ങളുമായി പരിക്കുകൾ പൊരുത്തപ്പെടുന്നതായി സ്ഥിരീകരിച്ചു. വയനാട്ടിലെ പുൽപ്പള്ളിയിൽ താമസിക്കുന്ന കേരളത്തിൽ നിന്നുള്ള സ്ക്രാപ്പ് ശേഖരണക്കാരനായ അഷ്‌റഫ്, കുഡുപ്പിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയാണ് ആക്രമിക്കപ്പെട്ടത്. ബിജെപി കോർപ്പറേറ്റർ സംഗീത നായക്കിന്റെ ഭർത്താവ് രവീന്ദ്ര നായക്കിന്റെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. ക്രിക്കറ്റ് ബാറ്റും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് അഷ്‌റഫ് തളർന്നുപോകുന്നതുവരെ മർദ്ദിക്കപ്പെട്ടിരുന്നു.

ഭത്ര കല്ലുർത്തി ദൈവസ്ഥാനത്തിന് സമീപം കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രിയിൽ വച്ച് മരിച്ചതായി സ്ഥിരീകരിച്ചു. പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് - കർണാടക, ഓൾ ഇന്ത്യ ലോയേഴ്‌സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് - കർണാടക, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് - കർണാടക എന്നിവ ചേർന്ന് 'ലോസ്റ്റ് ഫ്രറ്റേണിറ്റി: എ മോബ് ലിഞ്ചിംഗ് ഇൻ ബ്രോഡ് ഡേലൈറ്റ്' എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ഒരു വസ്തുതാന്വേഷണ റിപ്പോർട്ട് കൊലപാതകത്തെ 'ഭരണഘടനയുടെ വാഗ്ദാനത്തോടുള്ള വഞ്ചന' എന്ന് അപലപിച്ചു. അധികാരികളുടെ നിസ്സംഗതയെ റിപ്പോർട്ട് വിമർശിച്ചു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News