ബാലസോറിൽ റെയിൽവേ ഗതാഗതം പുനസ്ഥാപിച്ചു; ഒരു ട്രാക്ക് വഴി ട്രെയിനുകൾ നീങ്ങിത്തുടങ്ങി

അപകടത്തിൽ പരിക്കേറ്റ 382 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്

Update: 2023-06-05 01:30 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ട്രെയിൻ അപകടം ഉണ്ടായ ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. ഒരു ട്രാക്ക് വഴിയാണ് ട്രെയിനുകൾ കടത്തി വിട്ടത്. അപകടം നടന്നു 51 മണിക്കൂർ കഴിഞ്ഞാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. അതേസമയം, അപകടത്തിൽ പരിക്കേറ്റ 382 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 

അതേസമയം, അപകടത്തിൽ വിദഗ്ധ സമിതി അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതിയിൽ ഇന്ന് പരാമർശിക്കും . സുപ്രിംകോടതിയിൽ നിന്നും വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ സാങ്കേതിക വിദഗ്ധരെ കൂടി ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. സുപ്രിംകോടതിയിലെ അഭിഭാഷകനായ വിശാൽ തിവാരിയാണ് പൊതുതാത്പര്യ ഹരജി നൽകിയിരിക്കുന്നത്.

തീവണ്ടികളുടെ കൂട്ടിയിടി തടയാനുള്ള 'കവച്' ഉപയോഗിക്കുന്നു എന്ന് ഉറപ്പിക്കാതെ ഓരോ ട്രെയിനും സർവീസ് നടത്താൻ അനുവദിക്കരുത് എന്ന് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. റെയിൽവേ നിലവിൽ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണവും സേഫ്റ്റി കമ്മീഷണറുടെ അന്വേഷണവും അപര്യാപ്തമായത് കൊണ്ടാണ് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News