ധർമസ്ഥല എസ്ഐടി തലവൻ പ്രണബ് മൊഹന്തി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്; അരുൺ ചക്രവർത്തി പുതിയ ഡിജിപി

കേസ് അന്വേഷണം മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലങ്ങളിൽ ഖനനം നടത്തി പരിശോധിക്കുന്ന ഘട്ടത്തിലെത്തിയതോടെ മൊഹന്തിയെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റുകയായിരുന്നു.

Update: 2025-07-31 14:07 GMT

മംഗളൂരു: ധർമസ്ഥല ദുരൂഹമരണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ (എസ്ഐടി) തലവൻ പ്രണബ് കുമാർ മൊഹന്തിയെ ചുമതലയിൽനിന്ന് മാറ്റാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ചടുല നീക്കം. ആഭ്യന്തര സുരക്ഷ ഡിജിപി സ്ഥാനത്ത് നിന്ന് മൊഹന്തിയെ മാറ്റി. പകരം എഡിജിപി അരുൺ ചക്രവർത്തിക്ക് സ്ഥാനക്കയറ്റം നൽകി നിയമിച്ചു. അസാധാരണമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഇദ്ദേഹമാവും എസ്ഐടിയെ നയിക്കുക. നിഷ്പക്ഷ അന്വേഷണം സാധ്യമാവാൻ മൊഹന്തിയാവണം എസ്ഐടി അധ്യക്ഷൻ എന്ന വിരമിച്ച ജഡ്ജിയുടെയും കൂട്ട ശവസംസ്കാര വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരന്റെ അഭിഭാഷകരുടേയും നിർദേശമായിരുന്നു സർക്കാർ പരിഗണിച്ചത്.

Advertising
Advertising

എന്നാൽ കേസ് അന്വേഷണം മൃതദേഹങ്ങൾ മറവുചെയ്ത സ്ഥലങ്ങളിൽ ഖനനം നടത്തി പരിശോധിക്കുന്ന ഘട്ടത്തിലെത്തിയതോടെ മൊഹന്തിയെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് മാറ്റുകയായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷന് 35 ഐപിഎസ് ഉദ്യോഗസ്ഥരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതിൽ കർണാടകയിൽ നിന്ന് ഡിജിപി പ്രണബ് കുമാർ മൊഹന്തിയെ മാത്രമാണ് ഉൾപ്പെടുത്തിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാലും മൊഹന്തിയെ എസ്ഐടി തലവനായി നിലനിർത്താനാവുമോ എന്ന കാര്യം ചർച്ച ചെയ്യും എന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര ബുധനാഴ്ച പറഞ്ഞെങ്കിലും അതിനോടകം മൊഹന്തിയെ കർണാടക സർവീസിൽ നിന്ന് മാറ്റി പകരം നിയമനം നടത്തി ഭരണ വിഭാഗം അണ്ടർ സെക്രട്ടറി കെ.വി അശോക ഉത്തരവ് ഇറക്കിക്കഴിഞ്ഞിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News